കർണാടകയിൽ സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചന; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും

09:05 PM May 14, 2023 | Deepika.com
ബംഗളൂരു: കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാകക്ഷി യോഗത്തിൽ ഐക്യാഭിപ്രായം ഉടലെടുക്കാത്തതിനാൽ തീരുമാനം ഹൈക്കമാൻഡിന് വിടും.

മുഖ്യമന്ത്രി പദവിയിലേക്ക് ആരെത്തണമെന്ന് നിർദേശിക്കാൻ എഐസിസിയോട് അഭ്യർഥിക്കുന്ന പ്രമേയം സംസ്ഥാനഘടകം പാസാക്കി.

സത്യപ്രതിജ്ഞാ ചടങ്ങിൽ എഐസിസി അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ പാര്‍ട്ടി നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കും.

ഇതിനിടെ, നിയമസഭാകക്ഷി യോഗം നടക്കുന്ന സ്വകാര്യ ഹോട്ടലിന് മുമ്പിൽ സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനും വേണ്ടി കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.