ആരോഗ്യ പ്രവർത്തകർക്കു സംരക്ഷണം: ഓർഡിനൻസ് കരട് തയാറായി

10:02 PM May 12, 2023 | Deepika.com
തിരുവനന്തപുരം: ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും സംരക്ഷണം നൽകുന്നതിനുള്ള നിയമ ഭേദഗതി ഓർഡിനൻസിന്‍റെ കരടു തയാറാക്കി ആരോഗ്യ വകുപ്പ്, നിയമ വകുപ്പിനു കൈമാറി. നിയമപരമായ പിശകുകൾ തിരുത്തി നിയമ വകുപ്പു സർക്കാരിനു കൈമാറും.

ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും കർശന സുരക്ഷ ഒരുക്കുന്ന നിയമ ഭേദഗതികളാണ് ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയ്ക്ക് ഓർഡിനൻസ് കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് കരടു വേഗത്തിൽ തയാറാക്കി ആരോഗ്യ വകുപ്പു നിയമ വകുപ്പിനു കൈമാറിയത്.

ചീഫ് സെക്രട്ടറി ബന്ധപ്പെട്ട സെക്രട്ടറിമാരുടെയും മറ്റും യോഗം വിളിച്ചു ചേർത്തു നിയമ ഭേദഗതി ഓർഡിനൻസിന്‍റെ കരടിന് അന്തിമ രൂപം നൽകുകയായിരുന്നു. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള കരട് ഓർഡിനൻസ് ആണ് ഇപ്പോൾ നിയമ വകുപ്പിനു വിട്ടിരിക്കുന്നത്.