തിരുവനന്തപുരം: സംസ്ഥാനത്തെ പിജി വിദ്യാർഥികളുടെയും ഹൗസ് സർജൻമാരുടെയും പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാനായി സമിതി രൂപികരിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ കീഴിലാണ് സമിതി രൂപികരിക്കുന്നത്.
വിവിധ സമിതികൾ രൂപികരിച്ച് കൃത്യമായ സമയത്ത് ആവശ്യമായ ഉത്തരവുകൾ ഇറക്കാനും റെസിഡൻഷ്യൽ പരിപാടികൾക്കടക്കം മാനുവൽ തയ്യാറാക്കി ഇറക്കാനുമുള്ള നിർദേശമാണ് നൽകിയിരിക്കുന്നത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനും സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഡോക്ടർമാരുടെ വേതനം, ആഴ്ചയിലെ ഒരു ദിവസത്തെ അവധി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സമിതി പരിശോധിക്കും.
മെഡിക്കൽ കോളേജുകളിൽ തിരക്ക് നിയന്ത്രിക്കാനുള്ള നിർദേശവും ഒപ്പം വച്ചിട്ടുണ്ട്. വാർഡുകളിൽ രോഗിക്കൊപ്പം കൂട്ടിരിപ്പ് ഒരാൾ മാത്രം, അത്യാഹിത വിഭാഗത്തിൽ രണ്ടുപേർ മാത്രം എന്ന നിലയിൽ നിയന്ത്രിച്ചിട്ടുണ്ട്.
പിജി വിദ്യാർഥികളുടെയും ഹൗസ് സർജൻമാരുടെയും പ്രശ്നങ്ങൾ പഠിക്കാൻ സമിതി
07:49 PM May 12, 2023 | Deepika.com