താനൂർ ബോട്ടപകടം : ജുഡീഷൽ അന്വേഷണ കമ്മീഷൻ ഇന്ന് മന്ത്രിസഭയിൽ തീരുമാനിച്ചേക്കും

12:03 PM May 10, 2023 | Deepika.com
തിരുവനന്തപുരം: മലപ്പുറം താനൂരിൽ ബോട്ടപകടത്തിൽ 22 ജീവനുകൾ നഷ്ടമാകാനിടയായ സാഹചര്യത്തെക്കുറിച്ച് ജൂഡീഷൽ അന്വേഷണക്കമ്മീഷനെ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ സർക്കാർ പ്രഖ്യാപിച്ചേക്കും. ബോട്ട് ദുരന്തത്തെക്കുറിച്ചു ജുഡീഷൽ അന്വേഷണം നടത്തുമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷൽ അന്വേഷണക്കമ്മീഷനെയാകും പ്രഖ്യാപിക്കാൻ സാധ്യത. കമ്മീഷനിൽ സാങ്കേതിക വിദഗ്ധരെയും ഉൾപ്പെടുത്തും. ജുഡീഷൽ അന്വേഷണത്തിന്‍റെ പരിഗണനാ വിഷയങ്ങളും (ടേംസ് ഓഫ് റഫറൻസ്) പ്രഖ്യാപിച്ചേക്കും. ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും. ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ടു വീഴ്ച വരുത്തിയ ബന്ധപ്പെട്ട വകുപ്പു ഉദ്യോഗസ്ഥർക്കെതിരേ സർക്കാർ നടപടി സ്വീകരിക്കാത്തതും ഏറെ ചർച്ചയായിട്ടുണ്ട്.

ദുരന്തത്തിനിരയായ ബോട്ടുടമയുമായി ഭരണത്തിലെ ഒരു ഉന്നതന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഈ ഉന്നതന്‍റെ തണലിലാണ് നിരവധി പരാതി ഉയർന്നിട്ടും അനധികൃതമായി ബോട്ടിന് സർവീസ് നടത്താൻ ഒത്താശ ചെയ്തതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ജല ദുരന്തത്തിനു സാധ്യതയുണ്ടെന്ന നിരവധി റിപ്പോർട്ടുകളുണ്ടായിട്ടും സർക്കാർ തലത്തിൽ നടപടിയെടുക്കാതിരുന്നതും ഏറെ ദുരൂഹമാണ്.