തിരുവനന്തപുരം: എഐ കാമറാ വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി വ്യവസായ മന്ത്രി പി.രാജീവ്. വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രസാഡിയോ കമ്പനിയും മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബുവും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ തെളിവ് പുറത്തുവിടട്ടേയെന്ന് മന്ത്രി പറഞ്ഞു. അപ്രധാനമായ രേഖയാണ് പുറത്തുവിട്ടത്.
പ്രകാശ് ബാബുവിന്റെ ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന് പ്രസാഡിയോ പണം നല്‍കാനുണ്ടെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നത്. ഇതില്‍ മുഖ്യമന്ത്രി എന്ത് പ്രതികരിക്കാനാണെന്നും മന്ത്രി ചോദിച്ചു.
ടെണ്ടറില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെ. വിഷയത്തിൽ ഏതന്വേഷണവും നേരിടാൻ സർക്കാർ തയാറാണെന്നും പി.രാജീവ് കൂട്ടിചേർത്തു.
എഐ കാമറ: പുറത്തുവന്നത് അപ്രധാന രേഖ, അന്വേഷണം നേരിടാന്‍ തയാറെന്ന് വ്യവസായ മന്ത്രി
04:18 PM May 05, 2023 | Deepika.com