യോഗിയുടെ യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു

05:46 PM May 04, 2023 | Deepika.com
ലക്നോ: ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. കുപ്രസിദ്ധ ഗുണ്ടാത്തലവനായ അനിൽ ദുജാന പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെ മീററ്റിൽ ഉത്തർപ്രദേശ് പോലീസിന്‍റെ പ്രത്യേകദൗത്യ സംഘവുമായുണ്ടായ ഏറ്റുമുട്ടലിലാണ് അനിൽ ദുജാന കൊല്ലപ്പെട്ടത്.

18 കൊലക്കേസുകളിൽ ഉൾപ്പെടെ 60 ക്രിമിനൽ കേസുകളിലെ പ്രതിയാണ് അനിൽ ദുജാന എന്ന അനിൽ നാഗർ. കൊലക്കേസുകൾക്ക് പുറമേ കവർച്ച, ഭീഷണിപ്പെടുത്തി പണംതട്ടൽ, ഭൂമി കൈയേറ്റം തുടങ്ങിയ കേസുകളിലും അനിൽ പ്രതിയാണ്.

2022 ഡിസംബറിൽ ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. അടുത്തിടെയാണ് ഇയാൾ ജാമ്യംനേടി തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശേഷം കൊലക്കേസിലെ സാക്ഷികളെ ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുയർന്നു. തുടർന്ന് ഏതാനും ആഴ്ചകൾക്ക് മുൻപ് അനിൽ ദുജാനക്കെതിരേ പോലീസ് വീണ്ടും കേസെടുത്തു.

ഈ കേസുകളിൽ നോയിഡ പോലീസും യുപി പോലീസിന്‍റെ പ്രത്യേകദൗത്യസംഘവും ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു.