"കേരള സ്റ്റോറി'ക്ക് പ്രദർശനാനുമതി ലഭിച്ചു

09:57 PM May 01, 2023 | Deepika.com
ന്യൂഡൽഹി: കേരളത്തിൽ നിന്ന് 32,000 പെൺകുട്ടികൾ മതംമാറ്റത്തിന് വിധേയരായി ഭീകരവാദികളുടെ കൈയിൽപ്പെട്ടെന്ന കഥ പറയുന്ന "ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സിബിഎഫ്സി) പ്രദർശനാനുമതി നൽകി.

ഫസ്റ്റ് കട്ടിൽ നിന്ന് 10 മാറ്റങ്ങൾ വരുത്തണമെന്ന നിർദേശത്തോടെയാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ക്ലാസിഫിക്കേഷൻ ലഭിച്ചതെന്ന് നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ അറിയിച്ചു.

ഹിന്ദു ആചാരങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാർട്ടി എതിര് നിൽക്കുന്നുവെന്നതടക്കമുള്ള പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് സിബിഎഫ്സി അറിയിച്ചു. കേരളത്തിലെ ഒരു മുൻമുഖ്യമന്ത്രി ഭീകരവാദത്തെപ്പറ്റി പറയുന്നതും പാക്കിസ്ഥാൻ, അമേരിക്ക എന്നിവടങ്ങളിൽ നിന്ന് ഭീകരവാദികൾക്ക് ധനസഹായം ലഭിക്കുന്നതായി കാട്ടുന്ന ഭാഗങ്ങളും ഒഴിവാക്കാൻ നിർദേശമുണ്ട്.