"കല്ലറകളിലും സുരക്ഷിതരല്ല'; മാനഭംഗം ഒഴിവാക്കാന്‍ പെണ്‍മക്കളുടെ ശവക്കുഴിയില്‍ പൂട്ടിടുന്ന പാക്കിസ്ഥാനിലെ മാതാപിതാക്കള്‍

03:37 PM Apr 29, 2023 | Deepika.com
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ നെക്രോഫീലിയ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മാനഭംഗം ഒഴിവാക്കാന്‍ പെണ്‍മക്കളുടെ ശവക്കുഴി മാതാപിതാക്കള്‍ പൂട്ടിട്ടുകൊണ്ട് സംരക്ഷിക്കുന്നുവെന്ന് ഡെയ്‌ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നതനുസരിച്ച് 40 ശതമാനത്തിലധികം പാക് സ്ത്രീകളും അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലും തരത്തിലുള്ള അക്രമം അനുഭവിച്ചിട്ടുണ്ട്. ആ രാജ്യത്ത് ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ മാനഭംഗം ചെയ്യപ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണക്ക് ആക്ടിവിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നു.

2011 ല്‍ കറാച്ചിയിലെ നോര്‍ത്ത് നസിമാബാദില്‍ നിന്നുള്ള മുഹമ്മദ് റിസ്‌വാന്‍ എന്നയാള്‍ 48 സ്ത്രീകളുടെ ശവശരീരങ്ങളെ ഭോഗം ചെയ്തിന് അറസ്റ്റിലായിരുന്നു. കഴിഞ്ഞ മേയില്‍ പാക്കിസ്ഥാനിലെ ചക് കമല ഗ്രാമത്തില്‍ ചില അജ്ഞാതര്‍ ഒരു കൗമാരക്കാരിയുടെ മൃതദേഹം സംസ്‌കരിച്ച അതേ രാത്രിയില്‍ കുഴിച്ചെടുത്ത് മാനഭംഗം ചെയ്തത് ലോകത്തെ ഞെട്ടിച്ചിരുന്നു.