കരടി മുങ്ങിച്ചത്തത് ഒറ്റപ്പെട്ട സംഭവം; മനേക ഗാന്ധിക്ക് കത്തയച്ച് വനം മന്ത്രി

07:34 PM Apr 28, 2023 | Deepika.com
തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പിനെതിരായ അപകീർത്തികരമായ പരാമർശത്തിൽ മനേകാ ഗാന്ധിക്ക് കത്തയച്ച് മന്ത്രി എ.കെ ശശീന്ദ്രൻ. വന്യമൃഗ സംരക്ഷണത്തിൽ കേരളം ഏറെ മുന്നിലാണെന്നും തിരുവനന്തപുരം വെള്ളനാട് രക്ഷാദൗത്യത്തിനിടെ കിണറ്റിൽ വീണ കരടി മുങ്ങിച്ചത്തത് ഒറ്റപ്പെട്ട സംഭവമാണെന്നും മന്ത്രി കത്തിൽ പറയുന്നു.

ഇതുമായി ബന്ധപ്പെട്ടു വന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വനം വകുപ്പിനെതിരായി നടത്തിയ പരാമർശം യഥാർഥ വസ്തുതകൾ മനസിലാക്കാതെയുള്ളതാണ്. മാത്രമല്ല ഇത് കേരളത്തിന് മോശം പ്രതിച്ഛായ നൽകുന്ന ഒന്നാണ്.

അപകടത്തിൽപ്പെടുന്ന വന്യജീവികളെ രക്ഷിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ വന്യജീവികളുടെ ആക്രമണത്തിൽ 637 മനുഷ്യരാണ് കേരളത്തിൽ കൊല്ലപ്പെട്ടതെന്നും മന്ത്രി കത്തിൽ വ്യക്തമാക്കുന്നു.

കരടി മുങ്ങിച്ചത്ത സംഭവത്തിൽ കേരളത്തിനെതിരേ മനേക ഗാന്ധി നടത്തിയ പരാമർശം സ്വജീവൻ പണയം വച്ചും ഇത്തരം രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതാണെന്നും മന്ത്രി കത്തിൽ പറഞ്ഞു. വന്യജീവി സംരക്ഷണത്തിൽ കേരളം നടത്തുന്ന ഇടപെടലുകൾ അടുത്തറിയാൻ മനേക ഗാന്ധിയെ മന്ത്രി കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.