ജിയാ ഖാന്‍ ജീവനൊടുക്കിയ കേസ്: ഒരു ദശാബ്ദത്തിന് ശേഷം സിബിഐ കോടതി വെള്ളിയാഴ്ച വിധി പറയും

12:53 PM Apr 28, 2023 | Deepika.com
മുംബൈ: നടി ജിയാ ഖാന്‍ ജീവനൊടുക്കിയ കേസില്‍ 10 വര്‍ഷത്തിന് ശേഷം വിധി പറയാനൊരുങ്ങി മുംബൈ പ്രത്യേക സിബിഐ കോടതി. ജസ്റ്റീസ് എ.എസ്. സയദാണ് കേസില്‍ വിധി പറയുക.

2013 ജൂണ്‍ മൂന്നിനാണ് ജിയയെ സബര്‍ബന്‍ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
കേസില്‍ നടന്‍ സൂരജ് പഞ്ചോളിയാണ് പ്രധാന പ്രതി. നടന്‍ ആദിത്യ പഞ്ചോളിയുടെയും നടി സെറീന വഹാബിന്‍റെയും മകനാണ് സൂരജ്.

ജീവനൊടുക്കും മുന്‍പ് സൂരജ് പഞ്ചോളിക്കെതിരേ ഗുരുതര ആരോപണങ്ങളടങ്ങിയ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് ജിയ എഴുതിയിരുന്നു. ഈ കുറിപ്പാണ് കേസിനാധാരം. സൂരജുമൊത്തുള്ള അടുപ്പത്തെ കുറിച്ചും നടനില്‍ നിന്ന് നേരിട്ട ശാരീരിക-മാനസിക പീഡനങ്ങളെ കുറിച്ചും ജിയ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2013 ജൂണ്‍ 10 ന് അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് കത്ത് കണ്ടെത്തിയിരുന്നു. ജിയയുടേത് കൊലപാതകമെന്ന ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ആത്മഹത്യയാണെന്ന് കേസ് പിന്നീട അന്വേഷിച്ച സിബിഐ കണ്ടെത്തിയിരുന്നു. സൂരജ് പഞ്ചോളിക്കെതിരേ സിബിഐ ആത്മഹത്യ പ്രേരണകുറ്റവും ചുമത്തിയിരുന്നു.

സിബിഐ അന്വേഷിച്ചതിനാല്‍ കേസ് 2021-ല്‍ പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞയാഴ്ച ജസ്റ്റീസ് എ.എസ്.സയദ് ഇരുഭാഗത്തിന്‍റേയും അന്തിമവാദം കേട്ടശേഷം വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സംഭവത്തില്‍ സൂരജ് ഉള്‍പ്പെടെയുള്ള 22 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ജിയക്ക് ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍, ജിയയുടെ ഫ്ളാറ്റിലെ വാച്ച്മാന്‍, സൂരജിന്‍റെ സുഹൃത്തുക്കള്‍ എന്നിവരും ഉള്‍പ്പെടുന്നു.