ഭാര്യയെ വെട്ടിക്കൊന്ന് മൃതശരീരം കത്തിച്ചു; യുവാവ് പിടിയിൽ

06:29 AM Apr 28, 2023 | Deepika.com
ഗുരുഗ്രാം: ഗുരുഗ്രാമിൽ ഭാര്യയെ വെടിക്കൊന്ന് മൃതശരീരം കത്തിച്ച യുവാവ് പിടിയിൽ. ഗാന്ധി നഗർ സ്വദേശിയായ ജിതേന്ദർ(34) എന്നയാളാണ് പിടിയിലായത്. മനേസർ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാൾ.

കഴിഞ്ഞ ദിവസം മനേസറിൽ നിന്നും ഒരു യുവതിയുടെ പാതി കത്തിക്കരിഞ്ഞ മൃതശരീരം കണ്ടെത്തിയിരുന്നു. യുവതിയുടെ തലയും കൈകളും വെട്ടിമാറ്റിയ നിലയിലായിരുന്നു.

വേറൊരു സ്ഥലത്ത് വച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിൽ പോലീസെത്തി. കുക്‌ഡോല ഗ്രാമവാസിയായ ഉമേദ് സിംഗ് പാട്ടത്തിനെടുത്ത ഫാമിൽ നിർമ്മിച്ച രണ്ട് മുറികളിലൊന്നിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

പച്ച്ഗാവ് ചൗക്കിൽ നിന്ന് കസൻ ഗ്രാമത്തിലേക്ക് പോകുന്ന റോഡിനോട് ചേർന്നുള്ള എട്ട് ഏക്കർ സ്ഥലം ഉമേദ് സിംഗ് പാട്ടത്തിന് എടുത്തിരുന്നു. ഉമേദിനോട് അയൽക്കാരനാണ് സ്ഥലത്ത് നിന്നും പുക ഉയരുന്നുവെന്ന് അറിയിച്ചത്. തുടർന്ന് ഉമേദ് പ്രദേശം പരിശോധിച്ചപ്പോൾ പകുതി കത്തിയ നിലയിലുള്ള മൃതശരീരം കാണുകയും തുടർന്ന് പോലീസിൽ അറിയിക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഖേർകി ദൗള പ്രദേശത്ത് നിന്ന് യുവതിയുടെ വെട്ടിയ കൈകളും ബുധനാഴ്ച വൈകുന്നേരത്തോടെ തലയും കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.