മന്ത്രിയുടെ മിന്നൽ പരിശോധന; ചീഫ് ആർക്കിടെക്ടിനും ഡപ്യൂട്ടി ആർക്കി ടെക്ടിനും സസ്പെൻഷൻ

10:01 PM Apr 27, 2023 | Deepika.com
തിരുവനന്തപുരം: പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസ് ചീഫ് ആർക്കിടെക് ഓഫിസ് സന്ദർശനം നടത്തുന്പോൾ, ഉദ്യോഗസ്ഥർ കൂട്ടത്തോടെ ഓഫിസിൽ ഇല്ലാതിരുന്ന സംഭവത്തിൽ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചീഫ് ആർക്കിടെക്ട് പി.എസ്. രാജീവ്, ഡപ്യൂട്ടി ആർക്കി ടെക്ട് വി.എസ്. ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഓഫീസ് നടത്തിപ്പിലെ ഗുരുതര വീഴ്ചയെ തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചത്. മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നിർദ്ദേശത്തെ തുടർന്നാണ് ഇരുവരേയും സസ്പെൻഡ് ചെയ്തതത്. 18 ഉദ്യോഗസ്ഥർക്കെതിരേ കൂടി നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണത്തിനും നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് 23നു മന്ത്രി പി എ മുഹമ്മദ് റിയാസ് ആർക്കിടെക്ട് വിംഗിൽ പരിശോധന നടത്തിയിരുന്നു. മന്ത്രിയുടെ സന്ദർശന ദിവസം ഇവിടെയുള്ള 41 ജീവനക്കാരിൽ 14 പേർ മാത്രമാണ് കൃത്യസമയത്ത് ഹാജരായത്. ഓഫീസ് പ്രവർത്തനത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായും കണ്ടെത്തി. പ്രധാനപ്പെട്ട രജിസ്റ്ററുകൾ മെയിന്‍റയിൻ ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായതായും കണ്ടെത്തി.

ഇതേ തുടർന്ന് ആർക്കിടെക്ട് വിംഗിലെ പ്രവർത്തനം പരിശോധിക്കുവാൻ വകുപ്പ് സെക്രട്ടറിയേയും പൊതുമരാമത്ത് വിജിലൻസിനേയും ചുമതലപ്പെടുത്തി. പലരും കൃത്യസമയത്ത് ഹാജരാകുന്നില്ലെന്ന് കണ്ടെത്തി. ഓഫീസിൽ രേഖകൾ സൂക്ഷിക്കുന്നതിലുൾപ്പെടെ ഗുരുതരമായ വീഴ്ച കണ്ടെത്തി. ഈ സാഹചര്യത്തിലാണു കർശന നടപടിക്ക് തീരുമാനിച്ചത്.