മന്ത്രിസ്ഥാനം പോയപ്പോൾ ഓർമശക്തി പോയോ; ജലീലിനു മറുപടിയുമായി ഫിറോസ്

08:13 PM Apr 27, 2023 | Deepika.com
കോഴിക്കോട്: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് പല യുവജന സംഘടനകളും തെരുവുകളിൽ പ്രതിഷേധം തീർത്തപ്പോൾ മുസ്‍ലിം ലീഗും യൂത്ത് ലീഗും പ്രതികരിക്കാതിരുന്നത് ഇഡി കേസ് പേടിച്ചാണെന്ന കെ.ടി.ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയുമായി യൂത്ത്‍ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്.

സ്വജനപക്ഷപാതവും അഴിമതിയും കൈയോടെ യൂത്ത് ലീഗ് പിടികൂടിയതിനെ തുടർന്ന് ഹൈക്കോടതി ചെവിക്ക് പിടിച്ച് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷം ജലീൽ നിലതെറ്റി ഫേസ്ബുക്കിൽ പലതും എഴുതാറുണ്ടെങ്കിലും ഒന്നും കാര്യമാക്കാറില്ലെന്നും അദ്ദേഹത്തിനു വന്നുപെട്ട അവസ്ഥയാലോചിച്ച് സഹതാപം തോന്നിയിട്ടുണ്ടെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

പിണറായി അധികാരത്തിലേറി ഏഴു കൊല്ലത്തിനിടയിൽ ഉണ്ണിയപ്പത്തിന്‍റെ വില കൂടിയതിന്‍റെ പേരിൽ ഹോട്ടലുകൾക്കെതിരെയും ആമസോൺ കാടുകളിൽ തീപിടിച്ചതിനെതിരെ അവധി ദിവസം ബ്രസീൽ എംബസിക്കെതിരെയും സമരം ചെയ്തതിനു ശേഷം ആദ്യമായി മോദിയോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചു എന്നതാണ് യമണ്ടൻ സംഭവമായി ജലീൽ പറയുന്നത്. എന്നാൽ മോദിക്കെതിരേ, സംഘ്പരിവാറിനെതിരെ നിരന്തരം തെരുവിൽ സമരം ചെയ്യുന്ന സംഘടനയുടെ പേര് യൂത്ത് ലീഗ് എന്നാണ്.

പിന്നെ ഞങ്ങൾ ടൂർ പോകുന്നു എന്നതാണ് മറ്റൊരു പരാതി. നിങ്ങളും വിജയേട്ടനുമൊക്കെ സർക്കാർ ചെലവിൽ പോയത് പോലെ അല്ല ഞങ്ങൾ പോകുന്നത്‌. സ്വന്തം ചെലവിലാണ്. പിന്നെ ഞാൻ പോയത് കുടുംബത്തിന്‍റെ കൂടെയാണ്. അല്ലാതെ നിങ്ങൾ പോയ പോലെ പോക്സോ കേസിലെ പ്രതിയുടെ കൂടെയോ അവരുടെ ചെലവിലോ അല്ലെന്നും ഫിറോസ് പരിഹസിച്ചു.