അമിത് ഷായ്‌ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്

05:28 PM Apr 27, 2023 | Deepika.com
ബംഗളൂരു: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയും അറിഞ്ഞുകൊണ്ട് തെറ്റായ പ്രസ്താവനകൾ നടത്തുന്നുവെന്നും ആരോപിച്ചാണ് കോൺഗ്രസ് പരാതി നൽകിയത്.

പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിക്കുന്നതായും കോൺഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഡോ. പരമേശ്വർ, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ബംഗളൂരു ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനില്‍ നൽകിയ പരാതിയിൽ പറയുന്നു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. പിഎഫ്‌ഐയുടെ നിരോധനം നീക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയതായും അമിത് ഷാ പറഞ്ഞു. ഈ രണ്ട് അവകാശവാദങ്ങളും വിദ്വേഷം പരത്തുന്നതിനും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ തെറ്റായ ഉദ്ദേശ്യങ്ങളോടെ അപകീര്‍ത്തിപ്പെടുത്തുന്നതിനും തുല്യമാണ്, സംസ്ഥാനത്ത് ആഭ്യന്തരമന്ത്രിയുടെ സമീപകാല പ്രസംഗം ഉദ്ധരിച്ച് സുര്‍ജേവാല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.