സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ആകെ ഒഴിപ്പിച്ചവരുടെ എണ്ണം 1100 ആയി. ആറ് ബാച്ചുകളെയാണ് ഇതു വരെ ഒഴിപ്പിച്ചത്. എല്ലാവരേയും ഉടൻ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുഡാനിൽ തിരികെ വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ എത്തിക്കും വരെ ദൗത്യം തുടരും എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.