എഐ കാമറ; വിവരങ്ങള്‍ പരസ്യപ്പെടുത്തണം, മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

12:39 PM Apr 26, 2023 | Deepika.com
തിരുവനന്തപുരം: എഐ കാമറ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. 232 കോടി രൂപയുടെ പദ്ധതിയില്‍ അടിമുടി ദുരൂഹതയാണെന്ന് കത്തില്‍ പറയുന്നു.

കരാര്‍ സംബന്ധിച്ച വിവരങ്ങളൊന്നും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇല്ലെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യപ്പെടുത്തണം. മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് കാമറകള്‍ വാങ്ങിയത്. കരാര്‍ കമ്പനികളെ തെരഞ്ഞെടുത്തതിലും സുതാര്യത പുലര്‍ത്തിയിട്ടില്ല.

പദ്ധതിയുടെ നടത്തിപ്പിനായി ഗതാഗത വകുപ്പ് കെല്‍ട്രോണിനെ ചുമതലപ്പെടുത്തി. എന്നാല്‍ കെല്‍ട്രോണ്‍ വ്യവസ്ഥകള്‍ ലംഘിച്ചു. മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര കമ്പനികളുടേതടക്കം നിരവധി എഐ കാമറകള്‍ ലഭ്യമായുള്ളപ്പോള്‍, ഉയര്‍ന്ന നിരക്കില്‍ കാമറകളുടെ സാമഗ്രികള്‍ വാങ്ങി അസംബിള്‍ ചെയ്യുകയാണ് കെല്‍ട്രോണ്‍ ചെയ്തത്.

മാര്‍ക്കറ്റില്‍ ലഭ്യമായുള്ള കാമറകള്‍ക്ക് വാറന്‍റിയും, മെയ്ന്‍റനന്‍സും സൗജന്യമായി ലഭിക്കുമ്പോള്‍ ഇതിനായി ഭീമമായ തുകയാണ് കെല്‍ട്രോണ്‍ അധികമായി കരാറില്‍ വകയിരുത്തിയിരിക്കുന്നത്. ഇത് അഴിമതിയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു.

232 കോടി രൂപയ്ക്ക് പദ്ധതി നടത്തിപ്പാക്കാനാണ് ഗതാഗത വകുപ്പ് കെല്‍ട്രോണുമായി കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ കെല്‍ട്രോണ്‍ ബംഗളൂരു ആസ്ഥാനമായ എസ്ആര്‍ഐടി കമ്പനിക്ക് 151 കോടി രൂപയ്ക്ക് കരാര്‍ കൈമാറി.

എസ്ആര്‍ഐടി ടെന്‍ഡര്‍ ഏറ്റെടുത്ത ശേഷം മറ്റ് കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കി. കെല്‍ട്രോണ്‍ നല്‍കിയ ടെണ്ടറില്‍ ആരൊക്കെ പങ്കെടുത്തെന്നും ഏത് കമ്പനിയെയാണ് തെരഞ്ഞെടുത്തതെന്നും മന്ത്രിസഭായോഗ കുറിപ്പില്‍ പോലും വ്യക്തമാക്കിയിട്ടില്ലെന്നും കത്തില്‍ പറയുന്നു.