ആരവങ്ങൾക്ക് നടുവിൽ മോദി; കൊച്ചിയിൽ വൻ സ്വീകരണം

10:10 PM Apr 24, 2023 | Deepika.com
കൊച്ചി: ആവേശം അലതല്ലുന്ന അന്തരീക്ഷത്തിൽ, ജനസാഗരത്തെ സാക്ഷിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്‍റെ മണ്ണിൽ കാലുകുത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ മോദിയെ കൊച്ചി വില്ലിംഗ്ടണ്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ മന്ത്രി പി. രാജീവ് ഉള്‍പ്പടെയുള്ളവര്‍ സ്വീകരിച്ചു.

വൈകിട്ട് അഞ്ചിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മോദി എത്തിയത്. കേരളീയ വേഷം അണിഞ്ഞെത്തിയ മോദി, ഏവരെയും അഭിവാദ്യം ചെയ്ത ശേഷം മുൻനിശ്ചയിച്ചിരുന്ന പ്രകാരം റോഡ് ഷോയ്ക്കായി പുറപ്പെട്ടു.

തേവര ജം‌ഗ്ഷൻ മുതൽ സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെയുള്ള 1.8 കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നടത്തുക. തുടർന്ന് ബിജെപി സംഘടിപ്പിക്കുന്ന ‘യുവം 2023’ പരിപാടിയിൽ മോദി പങ്കെടുക്കും. പരിപാടിക്ക് ശേഷം സ്വകാര്യ ഹോട്ടലിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.