പ്രധാനമന്ത്രിയുടെ സന്ദർശനം; കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

09:16 AM Apr 24, 2023 | Deepika.com
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്ത് കോണ്‍ഗ്രസ്-യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍.

കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എൻ.ആർ. ശ്രീകുമാർ എന്നിവരും ഇവരിൽ ഉൾപ്പെടുന്നു. പുലർച്ചെ ഇവരുടെ വീടുകളിലെത്തിയാണ് പോലീസ്, ഇവരെ കസ്റ്റഡിയിലെടുത്തത്.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തുന്നത്.

പ്രധാനമന്ത്രിക്ക് ചാവേർ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷ പൂർണമായി സ്പെഷൽ പ്രൊട്ടക്‌ഷൻ ഫോഴ്സും കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയും ഏറ്റെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി സന്ദർശനം നടത്തുന്ന തിരുവനന്തപുരവും കൊച്ചിയും തീരദേശ മേഖലകളായതിനാൽ കടൽ മാർഗമുള്ള നിരീക്ഷണവും കർക്കശമാക്കി.