ന്യൂഡൽഹി: സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള രക്ഷാദൗത്യം ആരംഭിക്കുന്നു. രക്ഷാദൗത്യത്തിന് തയാറാകാന്‍ വ്യോമ-നാവിക സേനകള്‍ക്ക് നിര്‍ദേശം നൽകി. വിമാനത്താവളങ്ങള്‍ തകര്‍ന്നതിനാല്‍ കടല്‍മാര്‍ഗം ഒഴിപ്പിക്കാനാണ് സാധ്യത കൂടുതല്‍.
സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ സൗദിയിലേക്കോ ഈജിപ്തിലേക്കോ എത്തിച്ച് വ്യോമമാര്‍ഗം കൊണ്ടുവരാനാണ് നീക്കം.
അതേസമയം, സുഡാനിൽ മൂന്നു ദിവസത്തെ വെടിർനിർത്തലിനു സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും സമ്മതിച്ചു. ഈദുൽ ഫിത്ർ പ്രമാണിച്ചാണ് തീരുമാനം.
വെടിനിർത്തലിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് ആർഎസ്എഫിനോട് സൈന്യം ആവശ്യപ്പെട്ടു. ഒരു വിധത്തിലുള്ള സൈനിക നീക്കങ്ങളും പാടില്ലെന്നും നിർദേശിച്ചു.
ഈദുൽ ഫിത്ർ പ്രമാണിച്ച് മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതായി സുഡാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. പിന്നാലെ വെള്ളിയാഴ്ച രാവിലെ ആറ് മുതൽ 72 മണിക്കൂർ വെടിനിർത്തലിന് തയാറാണെന്ന് ആർഎസ്എഫ് പറഞ്ഞു.
അതേസമയം, യുദ്ധത്തിൽ ഇതുവരെ 400 ലേറെ ആളുകൾ മരിച്ചതായാണ് കണക്കാക്കുന്നത്.
സുഡാൻ രക്ഷാദൗത്യം; തയാറാകാൻ വ്യോമ-നാവിക സേനകൾക്ക് നിർദേശം
07:17 AM Apr 22, 2023 | Deepika.com