ന്യൂഡല്‍ഹി: സന്നദ്ധസംഘടനയായ ഓക്സ്ഫാം ഇന്ത്യയ്ക്കെതിരെ സിബിഐ കേസെടുത്തു. വിദേശ സംഭാവന ചട്ടം ലംഘിച്ചെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഓക്സ്ഫാം ഇന്ത്യയ്ക്കും അതിന്റെ ഭാരവാഹികൾക്കുമെതിരെയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഓക്സ്ഫാം ഇന്ത്യയുടെ എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നെങ്കിലും വിദേശ ഫണ്ട് വഴിതിരിച്ചുവിടാൻ മറ്റ് മാർഗം സ്വീകരിച്ച് നിയമം ലംഘിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
1.5 കോടി രൂപ നേരിട്ട് വിദേശത്ത് നിന്ന് ഓക്സ്ഫാം സ്വീകരിച്ചെന്ന് സിബിഐ ആരോപിക്കുന്നു. സെന്റർ ഫോർ റിസർച്ചിന് 12.71 ലക്ഷം രൂപ 2019-20 കാലത്ത് ഓക്സ്ഫാം നല്കിയെന്നതും അന്വേഷണ ഏജൻസി കേസെടുക്കാൻ കാരണമായി.
കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ ആഭ്യന്തരമന്ത്രാലയം എഫ്സിആര്‍എ ലൈസന്‍സ് റദ്ദ് ചെയ്ത സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് എന്ന സ്ഥാപനവും ഓക്സ്ഫാം ഇന്ത്യയുടെ ഫണ്ട് കൈമാറ്റ ശൃംഖലയില്‍ ഉള്‍പ്പെടുന്നു. എഫ്സിആര്‍എ ലൈസന്‍സ് റദ്ദായ സ്ഥാപനത്തിന് വിദേശപണം സ്വീകരിക്കാന്‍ അനുമതിയില്ല.
ഓക്സ്ഫാം ഇന്ത്യയ്ക്കെതിരെ സിബിഐ കേസെടുത്തു
11:48 PM Apr 19, 2023 | Deepika.com