തിരുവനന്തപുരം: സിഗ്നലിംഗ് സംവിധാനത്തിൽ വേണാട് എക്സ്പ്രസിന് മുൻഗണന നൽകി വന്ദേ ഭാരത് എക്സപ്രസിനെ "പിടിച്ചിട്ട' റെയിൽവേ ഉദ്യോഗസ്ഥനെതിരായ സസ്പെൻഷൻ നടപടി പിൻവലിച്ചു.
ഡിവിഷൻ റെയില്‍വേ കണ്ട്രോള് വിഭാഗം ഉദ്യോഗസ്ഥന് പി.എല്‍. കുമാറിന്റെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. റെയിൽവേ യൂണിയനുകളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്.
കണ്ണൂര്‍ - തിരുവനന്തപുരം പരീക്ഷണ ഓട്ടത്തിനിടെ പിറവം സ്റ്റേഷനിലടക്കം ട്രെയിൻ പിടിച്ചിട്ടിരുന്നു. രാവിലെ 5.10-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ ഏഴ് മണിക്കൂര്‍ 10 മിനിറ്റ് എടുത്താണ് കണ്ണൂരില്‍ എത്തിയത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത് ഏഴ് മണിക്കൂര്‍ 20 മിനിറ്റെടുത്താണ്. സർവീസിനിടയിലെ ഈ 10 മിനിറ്റിന്റെ നഷ്ടത്തിനാണ് കുമാറിനെ സസ്പെൻഡ് ചെയ്തത്.
വന്ദേ ഭാരത് "പിടിച്ചിട്ട' ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു
06:46 PM Apr 18, 2023 | Deepika.com