ഗാസിയാബാദ്: ഉത്തർപ്രദേശിലെ ലോനിയിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. അമ്മ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു.
സഹോദരന്റെ മൊബൈൽ പൊട്ടിച്ചതിനാണ് പെൺകുട്ടിയെ അമ്മ ശാസിച്ചത്. അമ്മയോടുള്ള ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ കുട്ടി മൊബൈൽ അടുത്തുള്ള കടയിൽ കൊടുത്ത് നന്നാക്കി. ശേഷം ഒരു ഇ-റിക്ഷയിൽ കയറി, അതിൽ ഒരു പ്രതിയും ഉണ്ടായിരുന്നു.
കുട്ടി തനിച്ചാണെന്ന് മനസിലാക്കിയ പ്രതി, പെൺകുട്ടിയെ മറ്റൊരു പ്രതിയായ ഹോം ഗാർഡിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ഇരുവരും ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി.
വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി പിതാവിനോട് സംഭവം വിവരിച്ചു. ഇതോടെയാണ് പിതാവ് പോലീസിൽ പരാതി നൽകിയത്.
യുപിയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
06:06 AM Apr 18, 2023 | Deepika.com