"സഹപ്രവർത്തകർ സ്വവർഗ ബന്ധത്തിന് നിർബന്ധിച്ചു'; ഭട്ടിൻഡ കേസിലെ പ്രതിയായ സൈനികൻ

11:49 PM Apr 17, 2023 | Deepika.com
അമൃത്സർ: സഹപ്രവർത്തകരായ ജവാന്മാർ സ്വവർഗ ലൈംഗികബന്ധത്തിന് തുടർച്ചയായി പ്രേരിപ്പിച്ചതാണ് തന്നെ ക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന വെളിപ്പെടുത്തലുമായി ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ് നടത്തിയ സൈനികൻ.

കൊലപാതകത്തിന് പിന്നിലെ കാരണം ഇതാണെന്ന് പ്രതിയായ ജവാൻ മോഹൻ ദേശായ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമമായ "ന്യൂസ് 18' റിപ്പോർട്ട് ചെയ്തു. കേസ് അന്വേഷിക്കുന്ന പഞ്ചാബ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ തങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയതായി "ന്യൂസ് 18' അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് ദേശായിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ജവാന്‍മാര്‍ കഴിഞ്ഞിരുന്ന ബാരക്കില്‍നിന്ന് മുഖം മറച്ച രണ്ട് പേര്‍ ഓടി രക്ഷപ്പെടുന്നതായി കണ്ടെന്ന് നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ കള്ളം പറഞ്ഞതാണെന്നും കൊലപാതകത്തിന് പിന്നില്‍ ഇയാളാണെന്നും പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി.

കഴിഞ്ഞ ബുധനാഴ്ചയാണ് ഭട്ടിന്‍ഡയിലുള്ള സൈനിക കാമ്പിനുള്ളില്‍ നാലു സൈനികര്‍ വെടിയേറ്റു മരിച്ചത്. ഭീകരാക്രമണത്തിന്‍റെ സാധ്യത ആദ്യഘട്ടത്തില്‍തന്നെ സൈന്യം തള്ളിയിരുന്നു.