ഇടുക്കി: തൊടുപുഴ മടക്കത്താനത്ത് പാഴ്‌സല്‍ വണ്ടിയിടിച്ച് മൂന്ന് കാല്‍നടയാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍. തൊമ്മന്‍കുത്ത് സ്വദേശി എല്‍ദോസ് ആണ് അറസ്റ്റിലായത്.
ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. അമിത വേഗതയിലാണ് വാഹനം സഞ്ചരിച്ചതെന്നും ട്രാഫിക് പോലീസിന്‍റെ കാമറകളില്‍ പരിശോധിച്ചതിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
എറണാകുളത്തുനിന്നുള്ള പാഴ്‌സല്‍ തൊടുപുഴയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്. പാഴ്‌സല്‍ വേഗത്തിലെത്തിക്കാനാണ് വാഹനത്തിന്റെ വേഗത കൂട്ടിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
രാവിലെ 8.15 ഓടെ മടക്കത്താനം കൂവേലിപ്പടിയില്‍വച്ചാണ് സംഭവം. അമിത വേഗതയിലെത്തിയ വാഹനം കാല്‍നടയാത്രക്കാരുടെ ദേഹത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, ഇയാളുടെ മകള്‍ അല്‍ന്ന എന്നിവരാണ് മരിച്ചത്.
തൊടുപുഴയിലെ വാഹനാപകടം; ഡ്രൈവര്‍ കസ്റ്റഡിയില്‍
02:39 PM Apr 17, 2023 | Deepika.com