എലത്തൂർ ട്രെയിൻ തീവയ്പ്പ്; പ്രതിക്കെതിരെ യുഎപിഎ ചുമത്തി

11:33 PM Apr 16, 2023 | Deepika.com
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി കോഴിക്കോട് മജിസ്ട്രേറ്റിന് അന്വേഷണ സംഘം റിപ്പോർട്ട് നൽകി. തീവയ്പ്പിന് പിന്നിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതിനെ തുടർന്നാണ് യുഎപിഎ ചുമത്തിയത്.

ഇതോടെ കേസ് എൻ ഐഎ ഏറ്റെടുക്കുമെന്നുറപ്പായി. ഐപിസി 307, 326 എ, 436, 438, റെയില്‍വേ ആക്ടിലെ 151 എന്നിങ്ങനെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതിക്ക് ബാഹ്യശക്തികളുടെ സഹായം ലഭിച്ചിട്ടുണ്ട്.

എന്നാൽ ഇക്കാര്യം ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടില്ല. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ പ്രതിയെ കുറിച്ച് അന്വേഷിച്ചതിൽ നിന്നും തീവ്രവാദ സൂചനകൾ ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിൽ കേരള അന്വേഷണ സംഘത്തിന് പരിമിതിയുണ്ട്.

തീവ്രവാദ ബന്ധമുണ്ടെന്ന് സൂചന ലഭിച്ചെങ്കിലും തെളിവുകളുടെ അപര്യാപ്തത നിലനിന്നതിനാൽ യുഎപിഎ ചുമത്തി കേസിൽ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാനുള്ള സാധ്യതയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി തീരാൻ ഒരു ദിവസം മാത്രം ശേഷിക്കേ അന്വേഷണ സംഘം നടത്തിയത്. പ്രതി ഷാരൂഖിന്‍റെ സ്വദേശമായ ഷഹീന്‍ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുഎപിഎ ചുമത്തിയതെന്നാണ് വിവരം.