ചെന്നൈ: തമിഴ്നാട്ടില് ദളിത് യുവതിയെ വിവാഹം ചെയ്ത മകനെയും ഭാര്യയെയും പിതാവ് കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ അരുണാപതി ഗ്രാമത്തിലാണ് സംഭവം.
സുഭാഷ്(25), അമ്മ കണ്ണമ്മാള്(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്റെ ഭാര്യയും മുത്തശിയും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സുഭാഷിന്റെ അച്ഛന് ദണ്ഡപാണിയാണ് കേസിലെ പ്രതി.
മാർച്ചിൽ അനുസൂയ എന്ന ദളിത് പെൺകുട്ടിയെ വിവാഹം കഴിച്ച സുഭാഷ് വീട്ടിൽ നിന്നുമിറങ്ങി പോയിരുന്നു.
തിരുപ്പൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതി ദണ്ഡപാണി വെള്ളിയാഴ്ചയാണ് തന്റെ ഗ്രാമമായ അരുണാപതിയിലേക്ക് മടങ്ങിയത്. സുഭാഷിനൊട് ഭാര്യയോടൊപ്പം വീട്ടിലേക്ക് വരാൻ പറയാൻ അമ്മ കണ്ണമ്മാളോട് ഇയാൾ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ സുഭാഷ് ഭാര്യ അനുസൂയയ്ക്കൊപ്പം അരുണാപതിയിൽ വന്നു. അത്താഴം കഴിച്ച് എല്ലാവരും ഉറങ്ങിക്കിടന്നപ്പോൾ, ശനിയാഴ്ച പുലർച്ചെയോടെ പ്രതി ദണ്ഡപാണി മകനെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു.
ഇവരെ രക്ഷിക്കാൻ ശ്രമിച്ച അമ്മയെയും ഭാര്യയെയും ഇയാൾ ആക്രമിച്ചു. ആക്രമണത്തിന് ശേഷം ദണ്ഡപാണി വീട് പൂട്ടി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഗ്രാമവാസികൾ ഉത്തംഗറൈ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുബാഷും കണ്ണമ്മാളും മരിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഒളിവിൽ കഴിയുന്ന ദണ്ഡപാണിക്കായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉത്തങ്കരൈ അമല അഡ്വിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെരച്ചിൽ നടത്തുകയാണ്.
ദളിത് പെൺകുട്ടിയെ വിവാഹം ചെയ്ത മകനെ പിതാവ് വെട്ടിക്കൊന്നു
12:16 PM Apr 16, 2023 | Deepika.com