ഭട്ടിൻഡ സൈനിക കേന്ദ്രത്തിലെ വെടിവയ്പ്; മരിച്ച ജവാന്മാരെ തിരിച്ചറിഞ്ഞു

09:46 PM Apr 12, 2023 | Deepika.com
അമൃത്സർ: പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പിൽ മരണപ്പെട്ട സൈനികരുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് അധികൃതർ. സാഗർ ബന്നെ(25), കമലേഷ് ആർ.(24), യോഗേഷ് കുമാർ ജെ.(24), സന്തോഷ് എം. നാഗരാൽ(25) എന്നിവരാണ് മരിച്ചത്.

ബാരക്കിൽ ഉറങ്ങിക്കിടക്കവേയാണ് ഇവർ ആക്രമിക്കപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായും സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റില്ലെന്നും സൈന്യം അറിയിച്ചു. സംഭവം ഭീകരവാദ ആക്രമണമല്ലെന്നും സൈനിക കേന്ദ്രത്തിനുള്ളിൽ തന്നെയുള്ള വ്യക്തിയാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

പ്രതിയെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നിട്ടില്ല. ആക്രമണം നടത്താനായി സൈനിക കേന്ദ്രത്തിലെ നിന്നും മോഷ്ടിച്ച ഇൻസാസ് അസോൾട്ട് റൈഫിൾ കണ്ടെത്താനായിട്ടില്ല. ഈ തോക്കിനൊപ്പം കാണാതായ 28 തിരകളിൽ 19 എണ്ണം ആക്രമണം നടന്ന സ്ഥലത്ത് നിന്ന് കണ്ടത്തിയിരുന്നു.

ഭട്ടിൻഡയിലെ ആർട്ടിലറി യൂണിറ്റിൽ ബുധനാഴ്ച പുലർച്ചെ 4.30-നാണ് വെടിവയ്പുണ്ടായത്.