ആലപ്പുഴയിലെ 12 വയസുകാരനെ മാതാവും മർദിച്ചിരുന്നതായി വെളിപ്പെടുത്തൽ

05:48 PM Apr 12, 2023 | Deepika.com
ആലപ്പുഴ: മാവേലിക്കര പല്ലാരിമംഗലത്ത് ക്രൂരമർദനമേറ്റ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസുകാരനെ മാതാവും മർദിച്ചിരുന്നതായി വെളിപ്പെടുത്തൽ. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനായ കൊല്ലം മരുതൂർകുളങ്ങര തെക്കേ വീട്ടിൽ സുകു ഭവാനന്ദൻ (30) നേരത്തെ അറസ്റ്റിലായിരുന്നു.

തന്നെ മാതാവും മർദിക്കാറുണ്ടെന്ന് കുട്ടി തന്നെയാണ് ഡോക്ടർമാരോട് വെളിപ്പെടുത്തിയത്. കുട്ടിയുടെ ശരീരമാസകലം മുറിവുകൾ ഉണ്ടെന്നും മാസങ്ങളായി മതിയായ ഭക്ഷണം ലഭിച്ചിട്ടില്ലെന്നും വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്ടർമാർ വ്യക്തമാക്കി. താടിയിലും തലയ്ക്കുമേറ്റ മുറിവുകൾ ആയുധം ഉപയോഗിച്ചുള്ളവയാണെന്നും കുട്ടിക്ക് ആവശ്യത്തിന് ഭക്ഷണം ലഭിച്ചിട്ട് മാസങ്ങളായെന്നും ഇവർ അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ പിതാവ് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്. കുട്ടി വീണ് പരിക്കേറ്റെന്നാണ് ഇയാള്‍ ഡോക്ടറോട് പറഞ്ഞത്.

കുട്ടിയുടെ പേടിച്ചുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ദേഹമാസകലം മുറിവുകള്‍ കണ്ടെത്തുകയായിരുന്നു.പിന്നീട് കുട്ടിയെ മാറ്റി നിര്‍ത്തി സംസാരിച്ചപ്പോഴാണ് രണ്ടാനച്ഛന്‍ മര്‍ദിച്ചതാണെന്ന വിവരം പുറത്തുവന്നത്. പിന്നാലെ ഡോക്ടര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.