നവ്‌ജ്യോത് സിംഗ് സിദ്ധു ശനിയാഴ്ച ജയില്‍ മോചിതനാകും

03:41 PM Mar 31, 2023 | Deepika.com
അമൃത്സർ: പഞ്ചാബ് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ധു ശനിയാഴ്ച ജയില്‍ മോചിതനാകും. സുപ്രീംകോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചതിനെ തുടര്‍ന്ന് പട്യാലയിലെ ജയിലില്‍ കഴിയുകയാണ് സിദ്ധു.

1988ല്‍ റോഡ് അപകടത്തില്‍ ഗുര്‍ണാം സിംഗ് എന്നയാള്‍ മരിച്ച കേസിലാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്.

34 വര്‍ഷം മുന്‍പ് കാര്‍ പാര്‍ക്കിംഗിന്‍റെ പേരിലുള്ള തര്‍ക്കത്തിനിടെ ഗുര്‍ണാം സിംഗ് എന്നയാളെ സിദ്ധു മര്‍ദിച്ചിരുന്നു. പരിക്കേറ്റ ഗുര്‍ണാം സിംഗ് ആശുപത്രിയില്‍ വച്ച് മരിച്ചു.

നേരത്തേ പഞ്ചാബ്-ഹരിയാന ഹൈക്കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ച കേസാണിത്. 2018-ൽ 1,000 രൂപ മാത്രം പിഴ വിധിച്ചു ശിക്ഷ ഇളവു ചെയ്ത സുപ്രീംകോടതി സിദ്ധുവിനെ വിട്ടയച്ചിരുന്നു.

തുടർന്നു ഗുർണാം സിംഗിന്‍റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഒരു വർഷം തടവു കൂടി വിധിച്ചത്.