മുഖ്യമന്ത്രിക്കെതിരായ കേസ്: ലോകായുക്തയിൽ ഭിന്നാഭിപ്രായം; വിധി വിശാല ബെഞ്ചിന് വിട്ടു

11:23 AM Mar 31, 2023 | Deepika.com
തിരുവനന്തപുരം: ദുരിതാശ്വാസഫണ്ട് വകമാറ്റിയെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് താത്ക്കാലിക ആശ്വാസം. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ലോകായുക്ത രണ്ടംഗബെഞ്ചില്‍ അഭിപ്രായഭിന്നത ഉണ്ടായതോടെയാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്.

മൂന്നംഗബെഞ്ച് കേസില്‍ വിശദമായ വാദം കേള്‍ക്കും. ഇതിന്‍റെ തീയതി പിന്നീട് അറിയിക്കും. ജസ്റ്റീസ് സിറിയക് ജോസഫും ജസ്റ്റീസ് ഹാറുണ്‍ അല്‍ റഷീദുമാണ് കേസ് പരിഗണിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങള്‍ക്കുമെതിരെ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ആണ് ഹര്‍ജി നല്‍കിയത്.

എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎല്‍എ കെ.കെ. രാമചന്ദ്രന്‍റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തവരില്‍ നിന്നു തുക തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം.

കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇന്ന് വിധി പ്രഖ്യാപിക്കുമെന്ന് ലോകായുക്ത കോടതി അറിയിച്ചത്.