ഗോവയിൽ വിനോദസഞ്ചാരിക്ക് നേരെ ആക്രമണം; പ്രതി പിടിയിൽ

09:58 AM Mar 31, 2023 | Deepika.com
പനാജി: ഗോവയിൽ വിനോദസഞ്ചാരി‌യായ യുവതിയെ ലൈംഗീകമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ. ആക്രമണം തടഞ്ഞ മറ്റൊരാളെയും ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു.

നോർത്ത് ഗോവയിലെ പെർനെമിലാണ് സംഭവം. അഭിഷേക് വർമ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെതർലൻഡ് സ്വദേശിനിയായ യൂറിക്കോ എന്ന യ‌ുവതിക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്.

യുവതി താമസിച്ചിരുന്ന ടെന്‍റിനുള്ളിലേക്കാണ് ഇയാൾ അതിക്രമിച്ചെത്തുകയായിരുന്നു. ആക്രമിയെ കണ്ട യുവതി നിലവിളിച്ചപ്പോൾ പ്രദേശവാസിയായ ഒരാൾ സഹായത്തിനെത്തി. ഇയാളെ കണ്ട ആക്രമി ഓടിരക്ഷപെട്ടു. തുടർന്ന് കത്തിയുമായി മടങ്ങിയെത്തിയ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിയുടെ കൈവശമുണ്ടായിരുന്ന കത്തി പോലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.