ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; സൈബി ജോസിനെതിരെ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി

12:21 PM Mar 30, 2023 | Deepika.com
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അഡ്വ. സൈബി ജോസിനെതിരെ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം കേസ് റദ്ദാക്കണോ എന്ന കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സൈബിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം. കേസിലെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് നല്‍കാമെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരില്‍ ഹൈക്കോടതി അഭിഭാഷകനായ സൈബി കക്ഷികളില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്നാണ് കേസ്. എന്നാല്‍ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി കോടതിയെ സമീപിക്കുകയായിരുന്നു.

എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് നേരത്തെ കോടതി സൈബിയോട് ചോദിച്ചിരുന്നു. തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്ന സൈബിയുടെ പരാതിയും പോലീസ് പരിശോധിക്കുന്നുണ്ട്.