സൂചിയുടെ പാർട്ടി പിരിച്ചുവിടാൻ മ്യാൻമർ സൈന്യം

08:34 PM Mar 28, 2023 | Deepika.com
നെയ്പിദ്വോ: തടവിലാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഓംഗ് സാംഗ് സൂചിയുടെ രാഷ്ട്രീയ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയെ(എൻഎൽഡി) പിരിച്ചുവിടാനൊരുങ്ങി മ്യാൻമർ സൈന്യം.

മാർച്ച് 28-ന് മുമ്പായി കർശന നിബന്ധനകൾ പാലിച്ചുള്ള പുനർ രജിസ്ട്രേഷൻ പ്രക്രിയയ്ക്ക് രാജ്യത്തെ എല്ലാ പാർട്ടികളും വിധേയമാകണമെന്ന് സൈന്യം ഉത്തരവിട്ടിരുന്നു. നിശ്ചിത എണ്ണം ഓഫീസുകളുടെ രേഖകൾ, ഔദ്യോഗിക അംഗങ്ങളുടെ പട്ടിക എന്നിവ ഹാജരാക്കിയാൽ മാത്രമാകും പാർട്ടികൾക്ക് സൈന്യം അംഗീകാരം നൽകുക.

രാഷ്ട്രീയമായ അസ്വാതന്ത്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ കടുത്ത നിബന്ധനകൾ പാലിക്കാൻ മിക്ക പാർട്ടികൾക്കും സാധിക്കില്ലെന്ന് ഉറപ്പാണ്. പ്രതിപക്ഷ കക്ഷികളെ നിശബ്ദരാക്കാനും പാർട്ടികളെ പിരിച്ചുവിടാനുമുള്ള സൈന്യത്തിന്‍റെ ഗൂഢതന്ത്രമാണിതെന്ന ആരോപണം നേരത്തെതന്നെ ഉയർന്നിരുന്നു. രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടാൽ പാർട്ടി സ്വത്തുക്കൾ സൈന്യം ഏറ്റെടുക്കുമെന്നതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

തങ്ങൾ വൻവിജയം നേടിയ 2020-ലെ തെരഞ്ഞെടുപ്പ് അകാരണമായി റദ്ദാക്കിയതിനാൽ ഈ രജിസ്ട്രേഷൻ നടപടികളുമായി സഹകരിക്കില്ലെന്ന് എൻഡിസി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് മാസം മാത്രമാണ് എൻഡിസിക്ക് ഭരണത്തിൽ തുടരാൻ സാധിച്ചത്. സൈന്യം നടത്തിയ അട്ടിമറിക്കൊടുവിൽ സൂചി വീണ്ടും തടവിലാകുകയായിരുന്നു.