വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. മൂന്ന് വിദ്യാർഥികളും മൂന്ന് മുതിർന്നവരുമാണ് കൊല്ലപ്പെട്ടത്. ടെന്നസിയിലെ നാഷ്വിലിലെ സ്കൂളിലാണ് വെടിവയ്പുണ്ടായത്.
സ്കൂളിലെ പൂർവവിദ്യാർഥിയായ ഓഡ്രി ഹെയ്ൽ (28) ആണ് ആക്രമണം നടത്തിയത്. ഒൻപത് വയസുകാരായ എവ്ലിൻ ഡീക്ഹോസ്, ഹാലി സ്ക്രഗ്സ്, വില്യം കിന്നി എന്നീ വിദ്യാർഥികളാണ് മരിച്ചത്. സിന്തിയ പീക്ക് (61), കാതറിൻ കൂൺസ് (60), മൈക്ക് ഹിൽ (61) എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ.
സെമി ഓട്ടോമാറ്റിക് റൈഫിൾ ഉൾപ്പെടെ മൂന്ന് തോക്കുകളുമായാണ് ഓഡ്രി ഹെയ്ൽ എത്തിയത്. ഇയാളെ പോലീസ് വധിച്ചു. സ്കൂളിന്റെ വാതിൽ വെടിവച്ചു തകർത്താണ് ഹെയ്ൽ അകത്തുകയറിയത്. പോലീസ് സ്ഥലത്ത് എത്തിയപ്പോൾ അവർക്കുനേരെ അക്രമി വെടിയുതിർത്തു. പോലീസ് സ്കൂളിനുള്ളിൽ പ്രവേശിച്ച് ഹെയ്ലിനെ വെടിവച്ചു കൊന്നു. ഓപ്പറേഷനിൽ ഒരു പോലീസുകാരന് പരിക്കേറ്റു.
അമേരിക്ക നാഷ്വിൽ സ്കൂൾ വെടിവയ്പ്: അക്രമി പൂർവവിദ്യാർഥി
06:25 PM Mar 28, 2023 | Deepika.com