തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരം? ബദല്‍മാര്‍ഗം ആലോചിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

06:13 PM Mar 21, 2023 | Deepika.com
ന്യൂഡല്‍ഹി: തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് വിശദ പരിശോധനയ്‌ക്കൊരുങ്ങി സുപ്രീംകോടതി. ഇക്കാര്യത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് തേടി.

തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

വധശിക്ഷ നടപ്പാക്കാന്‍ വേദന കുറഞ്ഞതും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതുമായ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തൂക്കിലേറ്റിയുള്ള വധശിക്ഷ സംബന്ധിച്ച് ഇതുവരെ നടത്തിയ പഠനങ്ങളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നൽകി.

ബദല്‍മാര്‍ഗത്തെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുന്ന കാര്യവും ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് മുന്നോട്ട് വച്ചു.

മെയ് രണ്ടിന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും.