നിയന്ത്രിക്കേണ്ടയാളുടെ നിയന്ത്രണം വിടുമ്പോൾ

07:01 PM Mar 16, 2023 | Deepika.com
തിരുവനന്തപുരം: ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് ഇലക്ഷൻ സമയത്ത് നിറചിരിയോടെ പറയുന്ന നേതാക്കളെല്ലാം വോട്ട് കിട്ടി അധികാരത്തിലേറിയാൽ ആ പറഞ്ഞത് അങ്ങ് മറക്കും. ഷാഫി പറന്പിൽ എംഎൽഎ അടുത്ത തവണ തോൽക്കുമെന്ന് സ്പീക്കർ കസേരയിലിരുന്ന് പറയുന്നത് എന്തൊരു ബാലിശമായ കാര്യമാണ്.

സഭയെ നിയന്ത്രിക്കേണ്ടയാൾ നിയന്ത്രണംവിട്ട് ഓരോന്നെല്ലാം വിളിച്ച് പറയുമ്പോൾ "ഓ ഇദ്ദേഹത്തെ ജയിപ്പിച്ച് വിടണ്ടായിരുന്നുവെന്ന്' ജനത്തിനു തോന്നിയാലും കുറ്റം പറയാൻ പറ്റില്ല. ബ്രഹ്മപുരം തീപിടിത്തം ഭരണപക്ഷത്തിന്‍റെ നെറുകംതലയിൽ തറച്ച മുള്ളാണ്. പ്രതിപക്ഷത്തിനാകട്ടെ ഭരണപക്ഷത്തെ പിടിച്ചു കുലുക്കാൻ കിട്ടിയ അവസരവും.

ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കാകട്ടെ നിയമസഭയിലെ ഒച്ചയും ബഹളവും കേട്ട് മടുത്ത് തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ ചുമ്മാ കാട്ടിക്കൂട്ടൽ മാത്രമാണെന്നും ആര് ജയിച്ചാലും അനുഭവിക്കേണ്ടത് നമ്മൾ തന്നെയാണെന്നും ജനം പരിതപിക്കുന്നുണ്ടാവാം.

ആദ്യം സംയമനം

എ.എൻ. ഷംസീർ സ്പീക്കറായിട്ട് വരുന്പോൾ നിയമസഭയ്ക്ക് അകത്തും പുറത്തും മുമ്പേ ഷംസീറിന്‍റെ ഒരു ശൈലി വീക്ഷിച്ചിട്ടുള്ള ആർക്കും ഈ പദവി പുള്ളിക്ക് പറ്റുമോ.. ഈ പദവി വഹിക്കുന്നയാൾക്ക് ഇത്തിരി സംയമനമെല്ലാം വേണ്ടതല്ലേയെന്നെല്ലാം തോന്നിയിട്ടുണ്ടാവാം. പക്ഷേ കക്ഷി തുടക്കത്തിലേ ഞെട്ടിച്ചു.

ഒന്നാന്തരമായി ഭരണ-പ്രതിപക്ഷത്തെ നിയന്ത്രിച്ച് ഷംസീർ മറ്റുള്ളവരുടെ പ്രശംസ നേടിയെടുത്തു. എന്നാൽ ഭരണപക്ഷത്തെ ഉലയ്ക്കുന്ന ബ്രഹ്മപുരം വിഷയം വന്നപ്പോൾ ഷംസീർ തന്‍റെ പഴയ ട്രാക്കിലേക്ക് തിരിച്ചുപോയി. മുഖ്യൻ കണ്ണുരുട്ടിയതുകൊണ്ടാണിതെന്നാണ് അണിയറ സംസാരം.

എന്തായാലും കാര്യങ്ങളുടെ കിടപ്പ് ആകെ മാറി. സഭ നിയന്ത്രിക്കേണ്ടയാൾ ഭരണപക്ഷത്തെ എംഎൽഎമാരെ പോലെ പ്രതിപക്ഷത്തെ പിടിച്ചിരുത്താൻ നോക്കി.

ബ്രഹ്മപുരത്തെ തീ

ലക്ഷങ്ങളുടെ നിത്യജീവിതത്തെ ബാധിച്ച് ഇനിയങ്ങോട്ട് ഈ പുക ശ്വസിച്ചതിന്‍റെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ട ജനങ്ങൾക്ക് വേണ്ടി പ്രതിപക്ഷം സംസാരിക്കും, പ്രതിഷേധിക്കും. അതിനിത്ര രോഷം കൊള്ളേണ്ട കാര്യമുണ്ടോ ഭരണപക്ഷം.

വീഴ്ചകൾ പറ്റിയിട്ടുണ്ടെങ്കിൽ അത് അംഗീകരിച്ച് തെറ്റ് തിരുത്തി മുന്നോട്ട് പോകുകയല്ലേ വേണ്ടത്. അതിന് പകരം ധാർഷ്‌ട്യവും അഹങ്കാരവും ആവർത്തിക്കുന്പോൾ പ്രതിപക്ഷം ഇതിനപ്പുറത്തെ പ്രതിരോധം തീർക്കും.

പ്രാധാന്യമേറെയുള്ള വിഷയത്തെ നിസാരവത്കരിക്കാൻ സ്പീക്കറും കൂടി കൂട്ടുനിൽക്കുമ്പോൾ ഇത് കണ്ട് നിൽക്കുന്ന ആരായാലും പ്രതിഷേധിക്കുക തന്നെ ചെയ്യും. അതെ പ്രതിപക്ഷവും ചെയ്തിട്ടുളളുവെന്നാണ് ഇപ്പോൾ ജനസംസാരം

വിഷയം മാറ്റാൻ അടി

മുഖ്യമന്ത്രി പിണറായി വിജയൻ ബ്രഹ്മപുരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രതിപക്ഷം സഭയിലുണ്ടാകരുതെന്ന് ആരൊക്കയോ പദ്ധതിയിട്ട പോലെയാണ് ബുധനാഴ്ച സഭയിലെ കാര്യങ്ങൾ നീങ്ങിയത്. അതിനായി പറ്റുന്ന തെല്ലാം അങ്ങ് നിഷേധിക്കുകയെന്ന തന്ത്രം വിദഗ്ധമായി സ്പീക്കർ കൈകാര്യം ചെയ്തു.

ഫലമോ അടിയന്തരപ്രമേയ അവതരണം സ്പീക്കർ നിഷേധിച്ചതോടെ പ്രതിപക്ഷം സഭവിട്ടു പോയി. മുഖ്യമന്ത്രി തനിക്ക് പറയാനുള്ളതെല്ലാം സഭയിൽ പറഞ്ഞു. പക്ഷേ, പ്രതിപക്ഷം സ്പീക്കറുടെ ഓഫീസിന് മുന്നിൽപോയി പ്രതിഷേധിച്ചതോടെ സംഗതി അടിപടിയിൽ കലാശിച്ചു. ഇപ്പോൾ സ്പീക്കറുടെ സമീപനം തന്നെയാണ് എങ്ങും ചർച്ചാ വിഷയം.