പൂന: പൂനയിലെ ബാരാമതി താലൂക്കിൽ ബ്രിട്ടീഷ് ഭരണകാലത്തുനിർമിച്ച മലിനജല ചേംബർ ശുചിയാക്കാനിറങ്ങിയ നാലുപേർ ശ്വാസംമുട്ടി മരിച്ചു. ഭാനുദാസ് അതോലെയുടെ കാലിത്തൊഴുത്തിൽനിന്ന് കാലികളുടെ ചാണകവും മൂത്രവും ചേംബറിലേക്ക് ഒഴുക്കിയിരുന്നു.
പന്പിനുള്ളിൽ കയറിയ മാലിന്യം നീക്കം ചെ യ്യാൻ ഇറങ്ങിയതായിരുന്നു ഇവർ. പ്രവീൺ അതോലെയാണ് ആദ്യം ചേംബറിലിറങ്ങിയത്. പിന്നാലെ പ്രവീണിന്റെ അച്ഛൻ ഭാനുദാസ് അതോലെയും പ്രകാശ് സോപൻ അതോലെയും ഗാവഹ്നെ അതോലെയും ചേംബറിലിറങ്ങി ശ്വാസംതടസം നേരിട്ട ഇവർ ഓരോരുത്തരായി ചേംബറിലെ മലിനജലത്തിൽ കുടുങ്ങി ശ്വാസമുട്ടിയാണു മരിച്ചത്.
ചേംബറിൽനിന്നു പുറത്തെടുക്കുന്പോൾ നാലുപേരും മരിച്ച നിലയിലായിരുന്നു.
ഡ്രെയിനേജ് ചേംബറിലിറങ്ങിയ പിതാവും മകനും ഉൾപ്പെടെ നാലു പേർ ശ്വാസംമുട്ടി മരിച്ചു
01:03 AM Mar 16, 2023 | Deepika.com