തരിഗാമിയുടെ വീട്ടുതടങ്കൽ: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

01:01 AM Mar 16, 2023 | Deepika.com
ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ സിപിഎം നേതാവ് യൂസഫ് തരിഗാമിയെ വീട്ടുതടങ്കലിൽ പാർപ്പിച്ചത് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് ജസ്റ്റീ സുമാരായ അഭയ് എസ്. ഓക, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്.

ജമ്മുകാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം എടുത്തുകളഞ്ഞതിനു പിന്നാലെയാണ് തരിഗാമിയടക്കമുള്ള കാഷ്മീരിലെ രാഷ്ട്രീയനേതാക്കളെ തടങ്കലിലാക്കിയത്. തരിഗാമിയെ പിന്നീട് വിട്ടയച്ചതായും അതിനാൽ യെച്ചൂരിയുടെ ഹർജി ഇപ്പോൾ നിലനിൽക്കില്ലെന്നും കേന്ദ്രസർക്കാരി നുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.

വീട്ടുതടങ്കൽ നിയമപരമായിരുന്നോ അല്ലയോ എന്ന് പരിശോധിക്കണമെന്ന് സീതാറാം യെച്ചൂരിയുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. പണത്തിനോ നഷ്ടപരിഹാരത്തിനോ വേണ്ടിയല്ല, മറിച്ച് അന്തസുമായി ബ ന്ധപ്പെട്ട വിഷയമായതിനാലാണ് വീട്ടുതടങ്കൽ നിയമപരമായിരുന്നില്ലെന്ന് തെളിയിക്കാൻ ശ്രമിക്കുന്നതെന്നും യെച്ചൂരിയുടെ അഭിഭാഷകൻ വാദിച്ചു.