പിന്‍വാതില്‍ വഴി പ്രതിപക്ഷനേതാവായതിന്‍റെ ഈഗോ: മുഹമ്മദ് റിയാസ്

01:40 PM Mar 15, 2023 | Deepika.com
തിരുവനന്തപുരം: സതീശന്‍ പാല്‍പുഞ്ചിരിയോടെ ഖദറിട്ട് പ്രതിപക്ഷ നേതാവായ ആളെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പിന്‍വാതില്‍ വഴി പ്രതിപക്ഷനേതാവായതിന്‍റെ ഈഗോ ആണ് സതീശന്. അതുകൊണ്ടാണ് വ്യക്തിപരമായ അധിക്ഷേപം നടത്തുന്നതെന്നും റിയാസ് പ്രതികരിച്ചു.

മാനേജ്‌മെന്‍റ് ക്വാട്ടയില്‍ മന്ത്രിയായ ആളാണ് റിയാസെന്ന സതീശന്‍റെ വിമര്‍ശനത്തിനാണ് മന്ത്രിയുടെ മറുപടി. സതീശന്‍റെ ഗുഡ്‌സര്‍ട്ടിഫിക്കറ്റ് വാങ്ങി മാത്രമേ മന്ത്രിപ്പണി എടുക്കാവൂ എന്നതാണ് ചിന്ത. ആ തോന്നല്‍ പ്രതിപക്ഷനേതാവിന്‍റെ ഓഫീസില്‍ പൂട്ടിവച്ചാല്‍ മതിയെന്നും റിയാസ് പറഞ്ഞു.

തങ്ങള്‍ രാഷ്ട്രീയപാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് മന്ത്രിയായത്. രാഷ്ട്രീയ ത്യാഗം എന്താണെന്ന് സതീശനറില്ല. സതീശന്‍ 30 മിനിറ്റ് പോലും ജയിലില്‍ കിടക്കാത്ത ആളാണെന്നും റിയാസ് വിമർശിച്ചു.

ഒരു പ്രസ്ഥാനത്തിന്‍റെ നേതാവായി നിന്നശേഷം അവിടുത്തെ എംഎല്‍എമാരെ ബോധപൂര്‍വം വഞ്ചിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവിന്‍റേതെന്നും തുടര്‍ച്ചയായി രാഷ്ട്രീയവഞ്ചനയാണ് അദ്ദേഹം നടത്തുന്നതെന്നും റിയാസ് ആരോപിച്ചു.