മെറ്റയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; 10,000 പേരുടെ പണി പോകും

10:47 PM Mar 14, 2023 | Deepika.com
കാലിഫോർണിയ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസിൽ വീണ്ടും കൂട്ടപിരിച്ചുവിടലിന് കളമൊരുങ്ങുന്നു. 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്നും 5,000 ഒഴിവുകളിൽ പുതുതായി നിയമനം നടത്തില്ലെന്നുമാണ് കമ്പനി അറിയിച്ചത്.

നാല് മാസം മുമ്പ് 11,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഈ നടപടി. കമ്പനിയുടെ ചട്ടക്കൂട്ടിൽ വരുത്താനുദ്ദേശിക്കുന്ന പൊളിച്ചെഴുത്തിന്‍റെ ഭാഗമായി ആണ് കൂട്ടപിരിച്ചുവിടൽ നടത്തുന്നത്. ലാഭകരമല്ലാത്ത പ്രോജക്ടുകൾ നിർത്തി എച്ച്ആർ ചെലവ് കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മെറ്റ സിഇഒ മാർക്ക് സുക്കർബെർഗ് ആണ് പിരിച്ചുവിടൽ വാർത്ത ജീവനക്കാരെ അറിയിച്ചത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ കമ്പനി ഓഹരിവിലയിൽ രണ്ട് ശതമാനം വർധനവ് രേഖപ്പെടുത്തി.