വിദ്യാർഥികളെ സംരക്ഷിക്കേണ്ടവർ തന്നെ അവരെ മർദിക്കുന്നത് അപലപനീയമാണ്. കുറ്റവാളികൾക്ക് ശിക്ഷയുറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ചയാണ് അമർകാന്ത് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിലെ (ഐജിഎൻടിയു) നാല് മലയാളി വിദ്യാർഥികളെ സുരക്ഷാജീവനക്കാർ ക്രൂരമായി മർദിച്ചത്. സർവകലാശാല കവാടത്തിലെ കുടിവെള്ളസംഭരണിയുടെ ചിത്രം പകർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
പരിക്കേറ്റ വിദ്യാർഥികളെ അനൂപ്പുർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് സർവകലാശാല വക്താവ് വിജയ് ദീക്ഷിത് അറിയിച്ചു.