ലക്നോ: ബഹുജൻ സമാജ് പാർട്ടിക്കെതിരേ രൂക്ഷ വിമർശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പുകളിൽ ബിഎസ്പിയുടെ സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പോലും ബിജെപിയാണെന്ന് അഖിലേഷ് ആരോപിച്ചു.
അംബേദ്കറിന്റെയും പാർട്ടി സ്ഥാപകൻ കാൻഷി റാമിന്റെയും പാതയിൽ നിന്ന് ബിഎസ്പി വ്യതിചലിച്ചു. ബിജെപിയെ സഹായിക്കുകയും എസ്പിയെ തകർക്കുകയും എന്നത് മാത്രമാണ് ബിഎസ്പിയുടെ നിലവിലെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യുപിയിൽ ബിജെപിയെ വീണ്ടും ഭരണത്തിൽ എത്തിച്ചത് ബിഎസ്പിയാണെന്ന് അഖിലേഷ് നേരത്തെയും ആരോപിച്ചിരുന്നു. 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ 41.29 ശതമാനം വോട്ടാണ് ബിജെപി നേടിയത്. എസ്പി 32.06 ശതമാനം വോട്ട് സ്വന്തമാക്കിയപ്പോൾ ബിഎസ്പി 12.88 ശതമാനം വോട്ട് നേടിയിരുന്നു.
ബിജെപിയുടെ ബി ടീം; ബിഎസ്പിക്കെതിരേ രൂക്ഷവിമർശനവുമായി അഖിലേഷ് യാദവ്
04:17 PM Mar 13, 2023 | Deepika.com