ബ്രഹ്മപുരത്ത് മുഖ്യമന്ത്രി എന്ത് ചെയ്തു? പ്രതിഷേധം ഭയന്ന് വിഷയത്തെ ലഘൂകരിച്ചു: സതീശന്‍

01:46 PM Mar 13, 2023 | Deepika.com
കൊച്ചി: ബ്രഹ്മപുരം പ്രശ്‌നത്തിലെ അടിയന്തരപ്രമേയ നോട്ടീസില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പരിസ്ഥിതിമലിനീകരണം മുഖ്യമന്ത്രിയുടെ വകുപ്പാണ്. എന്നിട്ട് ബ്രഹ്മപുരത്ത് മുഖ്യമന്ത്രി എന്ത് ചെയ്‌തെന്ന് സതീശന്‍ ചോദിച്ചു.

വിഷവാതകം നിറഞ്ഞിട്ടും ഏതെങ്കിലും ഏജന്‍സിയെ വച്ച് അന്വേഷിച്ചോ. നിസാരമായിട്ടാണ് സര്‍ക്കാര്‍ ഇതിനെ നേരിട്ടതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് ആണ് കത്തിക്കൊണ്ടിരിക്കുന്നത്. വിഷപ്പുകയാണ് ഉയരുന്നത്. ഇത് രക്തത്തില്‍ കലര്‍ന്നാല്‍ കാന്‍സര്‍, വന്ധ്യത തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും.

അമേരിക്ക - വിയറ്റ്നാം യുദ്ധത്തില്‍ ഉപയോഗിച്ച ഏജന്‍റ് ഒറഞ്ചില്‍ ഉള്ള രാസപദാര്‍ഥമായ ഡയോക്‌സിന്‍ ആണ് ബ്രഹ്മപുരത്തെ വിഷപ്പുകയിലുള്ളത്.വിയറ്റ്‌നാമിലെ ജനങ്ങള്‍ മൂന്ന് തലമുറ കഴിഞ്ഞിട്ടും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു.

കേരളത്തിന്‍റെ ആരോഗ്യമന്ത്രി ബെസ്റ്റാണെന്നും സതീശന്‍ പരിഹസിച്ചു. വിഷപ്പുക നിറഞ്ഞ് പത്താം ദിവസമാണ് മാസ്‌ക് ധരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. കൊച്ചിയില്‍ ഒരു ആരോഗ്യപ്രശ്‌നവുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണമെന്നും സതീശന്‍ വിമര്‍ശിച്ചു.

പ്രതിഷേധം ഭയന്ന് വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നം ഇത്രയും വഷളാകാന്‍ കാരണം. തീ കെടുത്താന്‍ പന്ത്രണ്ട് ദിവസമായിട്ടും ആദ്യ ദിവസത്തെ അതേ പ്ലാന്‍ തന്നെയാണ് സര്‍ക്കാരിന്‍റെ കൈവശമുള്ളത്. കോണ്‍ട്രാക്ടറെ സഹായിക്കാന്‍ വേണ്ടി മാലിന്യം മുഴുവന്‍ കത്തി തീരാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

ജനം അനാഥത്വം അനുഭവിക്കുകയാണ്, വിഷയത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല. കരാര്‍ കമ്പനിയുടെ വക്താവായി തദ്ദേശമന്ത്രി മാറിയെന്നും സതീശന്‍ വിമര്‍ശിച്ചു.