ത്രിപുരയിൽ നിയമവാഴ്ച സന്പൂർണ പരാജയം: എളമരം കരീം

02:13 AM Mar 13, 2023 | Deepika.com
ന്യൂഡൽഹി: ത്രിപുരയിൽ നിയമവാഴ്ച സന്പൂർണമായി തകർന്നുവെന്ന് സിപിഎം എംപി എളമരം കരീം. ജനങ്ങളുടെ ജീവിതോപാധികൾ തകർക്കുന്ന നീക്കമാണ് ബിജെപി നടത്തുന്നത്. ആക്രമണത്തിനിരയായ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകണം. പുനരധിവാസം ഉറപ്പാക്കണം. ഇപ്പോഴും ത്രിപുരയിൽ അക്രമങ്ങൾ തുടരുകയാണെന്നും എളമരം കരീം പറഞ്ഞു.

പ്രതിപക്ഷപാർട്ടികൾ ക്രൂരമായി ആക്രമിക്കപ്പെടുന്പോൾ അവിടെ പോലീസ് നിഷ്ക്രിയമാണ്. ആക്രമണത്തിനിരയായവരുടെ പേരിലാണ് പോലീസ് കേസെടുക്കുന്നത്. പരാതി കൊടുക്കാൻ എത്തുന്നവരെ പിന്തിരിപ്പിക്കുന്നു. ജനങ്ങൾ വീടുകൾ വിട്ട് ദൂരെ സ്ഥലങ്ങളിലേക്ക് മാറിപ്പോയി. അക്രമം തുടരുന്പോഴും സർക്കാർ ഇടപെടുന്നില്ല.

ജനങ്ങളുടെ പൗരാവകാശം അടിച്ചമർത്തുന്ന നിലപാട് അപകടകരമായ നീക്കത്തിന്‍റെ സൂചനയാണെന്നും ബിജെപി അധികാരത്തിൽ വരുന്ന സംസ്ഥാനങ്ങളിൽ ഈ മാതൃകയിലുള്ള അക്രമങ്ങൾ കാണാറുണ്ടെന്നും എംപി പറഞ്ഞു. എംപിമാരുടെ സംഘത്തെ ആക്രമിക്കാൻ വന്ന ആർഎസ്എസ് പ്രവർത്തകരെ പോലീസ് പിന്തിരിപ്പിച്ചില്ല.

ആർഎസ്എസ് ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് പ്രയാസപ്പെട്ടാണ് എംപിമാരുടെ സംഘം പുറത്തുകടന്നതെന്നും ഗവർണറുടെ ഭാഗത്തുനിന്ന് തണുപ്പൻ പ്രതികരണമാണുണ്ടായതെന്നും എളമരം കരീം പറഞ്ഞു.