ന്യൂഡൽഹി: അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രി എൻ. കിരൺ കുമാർ റെഡ്ഡി കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക്. കിരൺ കുമാർ കോൺഗ്രസിൽനിന്നും രാജിവച്ചു. ദേശീയ രാഷ്ട്രീയത്തിൽ ഉചിതമായ സ്ഥാനം നൽകുമെന്ന് ഉറപ്പ് ലഭിച്ചാൽ ബിജെപിയിൽ ചേരുമെന്നാണ് വിവരം.
അവിഭക്ത എപിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു കിരൺ കുമാർ റെഡ്ഡി. 2010 നവംബർ 11 ന് ചുമതലയേറ്റ അദ്ദേഹം, സംസ്ഥാനം വിഭജിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് 2014 മാർച്ച് 10 ന് രാജിവച്ചു.
സംസ്ഥാനം വിഭജിക്കപ്പെട്ടതിന് ശേഷം, 2014 മാർച്ച് 12 ന് അദ്ദേഹം ജയ് സമൈക്യാന്ധ്ര പാർട്ടി രൂപീകരിച്ചു. 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ തോൽവിക്ക് ശേഷം, കുറച്ചുകാലം രാഷ്ട്രീയത്തിൽനിന്നും വിട്ടുനിന്നു. 2018 ജൂലൈ 13-ന് കോൺഗ്രസിലേക്ക് മടങ്ങി. കോൺഗ്രസിൽ ചേർന്നതിന് ശേഷവും അദ്ദേഹം പാർട്ടിയിൽ സജീവമല്ലായിരുന്നു.
കിരൺ കുമാർ റെഡ്ഡി വീണ്ടും കോൺഗ്രസ് വിട്ടു; ബിജെപിയിൽ ചേർന്നേക്കും
09:34 PM Mar 12, 2023 | Deepika.com