"കൊച്ചി 11 ദിവസമായി പുകയുന്നു; സംസ്ഥാന സർക്കാർ വക നടപടിയില്ല'

09:48 PM Mar 12, 2023 | Deepika.com
തൃശൂർ: കൊച്ചി നഗരം 11 ദിവസമായി പുകഞ്ഞിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന ബിജെപി പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ് ഷാ ഇക്കാര്യം പറഞ്ഞത്.

കേരളത്തിൽ വികസനം സാധ്യമാക്കാൻ കോൺഗ്രസിനും കമ്യൂണിസ്റ്റുകാർക്കും കഴിയില്ല. ഇരുകൂട്ടരും വോട്ട്ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ഷാ പ്രസ്താവിച്ചു. കേരളത്തിൽ തമ്മിലടിക്കുകയാണെങ്കിലും ത്രിപുരയിൽ ഇരുകൂട്ടരും ഒന്നിച്ച് പ്രവർത്തിച്ചു.

മോദി സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കി. കേരള സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി നിശബ്ദത പാലിക്കുന്നു. ഇതിനെല്ലാം 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ കേരളം മറുപടി നൽകും.

വികസത്തിനായി മോദി സർക്കാർ കേരളത്തിന് അഞ്ച് വർഷത്തിനിടെ 1,15,000 കോടി രൂപ നൽകിയെന്നും യുപിഎ സർക്കാർ നൽകിയത് 45,900 കോടി രൂപ മാത്രമാണെന്നും ഷാ കൂട്ടിച്ചേർത്തു.