കള്ളനെന്ന് തെറ്റിദ്ധരിച്ച് കർഷകനെ പോലീസ് വെടിവച്ചു കൊന്നു

01:56 PM Mar 12, 2023 | Deepika.com
ഗോഹട്ടി: ആസാം പോലീസ് കള്ളനെന്ന് തെറ്റിദ്ധരിച്ച് കർഷകനെ വെടിവച്ചു കൊന്നു. ഉദൽഗുരി ജില്ലയിലാണ് സംഭവം നടന്നത്.

ദിംബേശ്വർ മുചഹാരി എന്നയാളാണ് കൊല്ലപ്പെട്ടത്. കെനാറാം ബോറോ എന്നയാളെന്ന് തെറ്റിദ്ധരിച്ചാണ് പോലീസ് മുചഹാരിയെ കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 24ന് റൗട്ട മേഖലയിലെ ധൻസിരിഖുതി ഗ്രാമത്തിൽ നടന്ന വെടിവയ്പിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റതായി പോലീസ് അവകാശപ്പെട്ടു.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയപ്പോഴാണ് സംഭവം പുറത്തായത്. തുടർന്ന് മുചഹാരിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

തു‌ടർന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുക്കുകയും ഡിഎൻഎ പരിശോധന നടത്തുകയും ചെയ്തപ്പോൾ മരിച്ചയാൾ മുചഹാരിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

നിരോധിത സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡിലെ മുൻ അംഗമായ കെനാറാം ബോറോ അസമിലും മേഘാലയയിലും നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ആയുധങ്ങളുമായി ഇയാളെ നിരവധി പ്രാവശ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ മരിച്ച മുചഹാരിയുടെ പേരിൽ കേസുകളുണ്ടെന്നും ഇയാൾ കുറ്റവാളിയാണെന്നുമാണ് പോലീസിന്‍റെ നിലപാട്.