എന്ത് വിധിയിത്! "സംപൂജ്യ' ആർസിബി

10:38 PM Mar 10, 2023 | Deepika.com
മുംബൈ: അന്ധവിശ്വാസികളെ പോലും ആശ്ചര്യപ്പെടുത്തുന്ന തരത്തിൽ ക്രിക്കറ്റ് ദുർവിധി ബാധിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. വനിതാ പ്രീമിയർ ലീഗിൽ ഒറ്റ ജയം പോലുമില്ലാതെ നാണംകെട്ട് നിന്നിരുന്ന ആർസിബിക്ക് യുപി വാരിയേഴ്സ് വക മറ്റൊരു പ്രഹരം കൂടി ലഭിച്ചു.

ബ്രാബോൺ സ്റ്റേഡിയത്തിൽ നടത്തിയ ആർസിബി പ്രഹരത്തിനൊടുവിൽ യുപി 10 വിക്കറ്റിന്‍റെ വിജയമാണ് സ്വന്തമാക്കിയത്. ആർസിബി ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുപി 42 പന്ത് ബാക്കി നിൽക്കെ അനായാസം വിജയത്തിലെത്തി. ലീഗിലെ ആർസിബിയുടെ നാലാം തോൽവിയാണിത്.

സ്കോർ:
ആർസിബി 138/10(19.3)
യുപി വാരിയേഴ്സ് / ()


96* റൺസ് നേടിയ അലീസ ഹീലിയുടെ വെടിക്കെട്ടാണ് ആർസിബിയെ നിഷ്പ്രഭരാക്കിയത്. ഹീലി നേടിയ 18 ഫോറുകളുടെ കളിക്കണക്ക് ഓസീസ് താരത്തിന്‍റെ പിച്ചിലെ സമഗ്രാധിപത്യം വെളിവാക്കുന്നതാണ്. ഓപ്പണറായി ഇറങ്ങിയ ഇന്ത്യൻ താരം ദേവിക വൈദ്യ 36* റൺസുമായി ഹീലിക്ക് മികച്ച പിന്തുണ നൽകി.

സെഞ്ചുറി നേടാനായി ഉയർത്തിവിട്ട പന്ത് എഡ്ജ് ചെയ്ത് സിംഗിളായി മാറി എന്ന ഒറ്റ വിഷമത്തോടെയാണ് ഹേലി വിജയറൺ പൂർത്തിയാക്കിയത്. വിദേശി - സ്വദേശി വ്യത്യാസമില്ലാതെ ആർസിബി ബൗളർമാർ പതിവ് പോലെ നിരാശപ്പെടുത്തി.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആർസിബി പതിവ് വഴികളിലൂടെയാണ് സഞ്ചരിച്ചത്. ലീഗിലെ ഒരു മത്സരത്തിൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ഓപ്പണർ സ്മൃതി മന്ഥാന നാല് റൺസിന് പുറത്തായി. സോഫി ഡെവൈൻ(36), എലീസ് പെറി(56) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

39 പന്ത് നീണ്ട് നിന്ന് ഇന്നിംഗ്സിൽ പെറി ആറ് ഫോറുകളും ഒരു സികസും നേടി. ടീമിനെ 125 റൺസ് എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ച ശേഷം 17-ാം ഓവറിലാണ് പെറി പുറത്തായത്. ആർസിബിയുടെ ആറ് ബാറ്റർമാർ ഒറ്റയക്ക സ്കോറിനാണ് പുറത്തായത്.

3.3 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് ആർസിബി ബാറ്റർമാരെ കൂടാരം കയറ്റിയ സോഫി എക്ലസ്റ്റോൺ ആണ് യുപി ബൗളിംഗ് നിരയെ നയിച്ചത്. ദീപ്തി ശർമ മൂന്നും രാജേശ്വരി ഗെയ്ക്‌വാദ് ഒരു വിക്കറ്റും നേടി.