കൊച്ചി: ബ്രഹ്മപുരത്ത് നിരീക്ഷണസമിതിയെ നിയോഗിച്ച് ഹൈക്കോടതി. തീപിടുത്തത്തെ തുടര്‍ന്നുള്ള സാഹചര്യം നിരീക്ഷിക്കാനാണ് സമിതിയെ നിയോഗിച്ചത്.
ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, കളക്ടർ, മലിനീകരണ നിയന്ത്രണം ബോർഡ് ചീഫ് എൻവിയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളത്.
24 മണിക്കുറിനുള്ളിൽ ബ്രഹ്മപുരത്ത് സമിതി സന്ദർശനം നടത്തണം. പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിർദേശിച്ചു. ശനിയാഴ്ച മുതൽ കൊച്ചിയിലെ മാലിന്യ നീക്കം പുനരാരംഭിക്കണമെന്നും കോടതി പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നടപടി.
ഹര്‍ജിയില്‍ വാദം കേള്‍ക്കെ, ബ്രഹ്മപുരത്തെ പുക എത്രനാള്‍ ജനങ്ങള്‍ സഹിക്കണമെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും പുകമൂലം തലവേദന അനുഭവപ്പെട്ടെന്ന് കോടതി പറഞ്ഞു.
തീ പൂർണമായും അണച്ചെന്ന് കോർപ്പറേഷൻ അറിയിച്ചപ്പോൾ നിലവിലെ അവസ്ഥ ഓൺലൈനിൽ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു. സർക്കാർ സ്വീകരിച്ച നടപടികൾ അടുത്ത തവണ കേസ് കേൾക്കുമ്പോൾ അറിയിക്കാൻ കോടതി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
ബ്രഹ്മപുരത്ത് നിരീക്ഷണസമിതിയെ നിയോഗിച്ച് ഹൈക്കോടതി
09:21 PM Mar 10, 2023 | Deepika.com