ഇസ്രയേലിൽ വൻ പ്രതിഷേധം; നെതന്യാഹുവിനെ തടയാൻ ശ്രമം

05:00 AM Mar 10, 2023 | Deepika.com
ടെൽ അവീവ്: നിയമരംഗത്ത് ഇസ്രയേൽ സർക്കാർ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾക്കെതിരെ ഇസ്രയേൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർ റോഡ് ഗതാഗതം ത‌ട‌യുകയും പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെ രാജ്യത്തിന് പുറത്തേക്ക് പറക്കുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തു.

റോമിലേക്ക് പോകാൻ ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് തിരിച്ച നെതന്യാഹുവിനെ പ്രതിഷേധക്കാർ റോഡിൽ തടയാൻ ശ്രമിക്കുകയായിരുന്നു. "ഏകാധിപതി തിരിച്ചു വരരുത്' എന്ന ബോർഡ് തൂക്കിയായിരുന്നു പ്രതിഷേധം. ഇതേത്തുടർന്നു ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ എത്തിച്ചത്.

സുപ്രീംകോടതിയെ ദുർബലമാക്കി അധികാരം സർക്കാരിൽ കേന്ദ്രീകരിക്കുന്നതാണ് നെതന്യാഹു സർക്കാർ നിയമരംഗത്തുകൊണ്ടുവരുന്ന പരിഷ്കാരം. പാർലമെന്റിൽ കേവലഭൂരിപക്ഷമുണ്ടെങ്കിൽ സുപ്രീംകോടതിവിധികൾ അസാധുവാക്കാൻ പുതിയ നിയമം സർക്കാരിന് അനുമതി നൽകുന്നു. ‌

നിയമത്തിനെതിരേ ആഴ്ചകളായി വ്യാപകപ്രതിഷേധമാണ് ഇസ്രയേലിൽ നടക്കുന്നത്. ടെൽ അവീവിൽ ആയിരക്കണക്കിന് പേരാണ് പതാകകളുമായി പ്രതിഷേധിക്കുന്നത്.